കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി തിങ്കളാഴ്ച. കേസിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. തിങ്കളാഴ്ച രാവിലെ 10.15ന് കോടതി ജാമ്യാപേക്ഷയിൽ വിധി പുറപ്പെടുവിക്കും.
പ്രതിഭാഗത്തോട് എന്തെങ്കിലും എഴുതിത്തരാനുണ്ടെങ്കിൽ ശനിയാഴ്ച തന്നെ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. അതേസമയം അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ടെന്ന് ദിലീപ് കോടതിയെ അറിയിച്ചു.

മൂന്ന് ദിവസം ചോദ്യം ചെയ്തപ്പോൾ ഫോണ്‍ ചോദിച്ചില്ല. ബാലചന്ദ്രകുമാറിന് എത്ര ഓഡിയോ ക്ലിപ് വേണമെങ്കിലും ഉണ്ടാക്കാമെന്നും ദിലീപ് പറഞ്ഞു. കുറ്റസമ്മതം നടത്താൻ പോലീസ് ആവശ്യപ്പെട്ടു. 33 മണിക്കൂർ ചോദ്യം ചെയ്തിട്ടും പോലീസിന് ഒന്നും കിട്ടിയില്ല. കസ്റ്റഡിയിൽ കിട്ടിയാൽ വ്യാജ തെളിവുള്ള എന്തെങ്കിലും ഒരു ഉപകരണം പോലീസ് കണ്ടെടുക്കുമെന്നും ദിപീപ് പറഞ്ഞു.

അതേസമയം ഡിവൈഎസ്പി ബൈജു പൗലോസും സംവിധായകന്‍ ബാലചന്ദ്രകുമാറും തമ്മില്‍ ബന്ധമില്ലെന്നും നടന്‍ ദിലീപിന് ജാമ്യത്തിന് അര്‍ഹതയില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

സമാനതകളില്ലാത്ത കുറ്റകൃത്യത്തില്‍ നിന്നാണ് കേസിന്‍റെ തുടക്കം. സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന്‍റെ ദൃശ്യങ്ങള്‍ക്കായി ക്വട്ടേഷന്‍ നല്‍കിയ ആളാണ് ദിലീപെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഇന്ത്യന്‍ ശിക്ഷാ നിയമം തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റം ചെയ്തയാളാണ് ദിലീപ്. ബ്ലാക് മെയില്‍ ചെയ്യാനാണ് ഇയാള്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്നത് നടപ്പാക്കുകയും ചെയ്തു. ദിലീപ് എത്ര ദുഷ്ടബുദ്ധിയാണെന്ന് ഇതില്‍നിന്നു വ്യക്തമാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.എ. ഷാജി പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here