തിലക് മൈദാനില്‍ ഇരു ടീമും ഓരോ ഗോള്‍ നേടി പിരിഞ്ഞെങ്കിലും ആദ്യപാദത്തില്‍ നേടിയ 1-0ത്തിന്റെ ജയം ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കുകയായിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി മഞ്ഞപ്പടയ്ക്ക് 2-1ന്റെ വിജയം നേടാനായി.
ആദ്യ പകുതിയിൽ 18-ാം മിനിറ്റിൽ അഡ്രിയൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ജംഷഡ്പുരിന്റെ സമനില ഗോൾ 50–ാം മിനിറ്റിൽ പ്രണോയ് ഹാൾദറും നേടി. പിന്നീട് നിരവധി തവണ ജംഷഡ്പുർ ഗോളിനടുത്തെത്തിയെങ്കിലും ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം നിർണായകമായ ലീഡ് നേടാൻ അനുവദിച്ചില്ല.
ആറു വർഷങ്ങൾക്കു ശേഷമാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് എത്തുന്നത്. ഹൈദരാബാദ് എഫ്സി – എടികെ മോഹൻ ബഗാൻ രണ്ടാം സെമിഫൈനൽ വിജയികളുമായി ഞായറാഴ്ചയാണ് കലാശപ്പോരാ