ന്യൂഡൽഹി: രാജ്യത്തെ മൂന്നാമത്തെ വലിയ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്കിൽ വീണ്ടും വായ്പാ തട്ടിപ്പ്. 3,689 കോടിയുടെ വായ്പാ തട്ടിപ്പാണ് ഡിഎച്ച്എഫ്എല്ലുമായി ബന്ധപ്പെട്ട് കണ്ടെത്തിയിരിക്കുന്നത്.
ഡിഎച്ച്എഫ്എല്ലിന്റെ വായ്പ കിട്ടാകടമായാണ് ബാങ്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ വായ്പാ തട്ടിപ്പാണിത്.
2018ൽ വജ്രവ്യാപാരി നീരവ് മോദിയുമായി ബന്ധപ്പെട്ട് 11,300 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് ആദ്യം പുറത്തുവന്നിരുന്നത്. നീരവ് മോദിയെ കഴിഞ്ഞ വർഷം മാർച്ചിൽ ലണ്ടനിൽവച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.