ആലുവ: ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തിൽ നാല് പേർ കസ്‌റ്റഡിയിൽ. സ്വരാജ്, സുനീർ, ഫൈസൽ, കബീർ എന്നിവരാണ് പിടിയിലായത്
.വാഹനം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇതിൽ ചൊവ്വര സ്വദേശി കബീറാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. എന്നാൽ ഇയാൾക്ക് കൃത്യ ത്തിൽ നേരിട്ട് പങ്കില്ല.
ആലുവ ശ്രീമൂലനഗരത്തിൽ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. മുൻ പഞ്ചായത്ത് അംഗവും കോൺഗ്രസ് പ്രവർത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. ചുറ്റികകൊണ്ട് ഗുണ്ടാ സം ഘം സുലൈമാന്റെ തലയ്ക്കടിക്കുകയായിരുന്നു.
തുടർന്ന് ഇയാളെ വെട്ടിപ്പരിക്കേൽപ്പിച്ചു. കാർ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു. ഇയാൾ ഗുരുതരാവസ്ഥയിൽ രാജഗിരി ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.
ആക്രമണത്തിൽ മറ്റ് നാല് പേർക്കും പരിക്കുണ്ട്. ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദി വസങ്ങൾക്ക് മുമ്പ് പ്രദേശത്തുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം.