ആലുവയിൽ വന്‍ മയക്കുമരുന്ന് വേട്ട. 40 ഗ്രാം എം.ഡി.എം.എയാണ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. നിജുമോന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഗവി സ്വദേശി ജോജോ (31), ഫോര്‍ട്ട് കൊച്ചി കല്‍വത്തി സ്വദേശി റംഷാദ് (27) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പിടികൂടിയിട്ടുണ്ട്.ഒരു ഗ്രാമിന്റെ പായ്ക്കറ്റിലാക്കി 3500 രൂപ നിരക്കിലാണ് ഇവര്‍ വില്‍പ്പന നടത്തിവന്നിരുന്നത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആലുവ എക്സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യക്കാരെന്ന വ്യാജേന ഇവരെ വിളിച്ചു വരുത്തുകയായിരുന്നു. ബംഗളൂരുവില്‍ നിന്നും പതിവായി കൊണ്ടുവന്ന് വില്‍പ്പന നടത്തുന്നവരാണിവര്‍. ഇവരില്‍ റംഷാദ് ഇതിനു മുമ്പും മയക്കുമരുന്ന് കേസില്‍ പിടിയിലായിട്ടുണ്ട്.
പ്രിവന്റീവ് ഓഫീസര്‍മാരായ ടി.കെ.ഗോപി, അനില്‍കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.എം. അരുണ്‍ കുമാര്‍, ബസന്ത് കുമാര്‍, സജോ വര്‍ഗീസ്. പി.ജി. അനൂപ് എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്കി