ആലുവ: കേരളത്തിലേക്ക് എത്തിച്ച സ്വര്‍ണകള്ളകടത്ത് കേസിലെ പ്രതികളായ സ്വപ്നസുരേഷിനെയും , സന്ദീപ് നായരെയും ആലുവ ജില്ല ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ വൈദ്യ പരിശോധന നടത്തിയ ശേഷം മൂന്നു മണിയോടെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും .11.15ന് വാളയാര്‍ കടന്ന സംഘം ശരവേഗത്തിലാണ് കുതിച്ചു പാഞ്ഞത് .ഒരു മണിയോടെ യാണ്ലുവ ജില്ല ആശുപത്രിയില്‍ എത്തിയത് .ഇവിടെയും പ്രതിഷേധം ശക്തമാണ്വാളയാറിലും പാലക്കാട് വിവിധ ഭാഗങ്ങളിലും തൃശൂര്‍ ജില്ലയിലെ പട്ടിക്കാട് ,പാലിയേക്കര കൊരട്ടി, ആലുവ കമ്പനി പടി തുടങ്ങിയ സ്ഥലങ്ങളില്‍ യൂത്ത്കോണ്‍ഗ്രസ് ,യുവമോര്‍ച്ച തുടങ്ങിയ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്ത് ഉണ്ടായിരുന്നു
കൊച്ചിയിലെ എന്ഐഎ ആസ്ഥാനത്ത് കനത്ത കാവല്‍ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധക്കാർ എത്തിയിട്ടുള്ളതിനാൽ ബാരിക്കേഡുകള്‍ ഉപയോഗിച്ചാണ് എന്ഐഎ ആസ്ഥാനത്തെ സുരക്ഷ ഒരുക്കിയിരിക്കുന്നത്