എറണാകുളത്തെ ചെല്ലാനം, കീഴ്മാട്, ആലുവ എന്നിവിടങ്ങളാണ് രോഗബാധ കൂടിയ ഇടങ്ങളെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പുതുതായി രോഗം സ്ഥിരീകരിച്ച 72 പേരിൽ 64 പേരും സമ്പർക്കത്തിലൂടെ രോഗം വന്നവരാണ്. ഈ പ്രദേശത്ത് സമ്പൂർണ ലോക്ക്ഡൗണാണ്.
ചെല്ലാനത്ത് ആകെ 544 സാന്പിളുകൾ പരിശോധിച്ചതിൽ 70 ഫലങ്ങൾ പോസിറ്റീവായി. ആലുവയിൽ 514 പേരുടെ പരിശോധന നടത്തിയപ്പോൾ 59 പേരാണ് പോസിറ്റീവായത്. എറണാകുളം മാർക്കറ്റിൽ 152 സാന്പിളുകൾ പരിശോധിച്ചു. 20 പോസിറ്റീവായി. ചെല്ലാനത്തു കോവിഡ് ഇതര രോഗങ്ങൾക്കു ചികിത്സ ഉറപ്പാക്കാൻ മൊബൈൽ മെഡിക്കൽ ടീമിനെ ചുമതലപ്പെടുത്തി. എറണാകുളം മാർക്കറ്റിൽ ഒരു പരിധി വരെ രോഗവ്യാപനം തടയാനായി.