കൊച്ചി: നടൻ ദിലീപിനെതിരായ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത്. ദിലീപിന്റെ വീട്ടിലുൾപ്പെടെ നടന്ന റെയ്ഡ് കോടതിയുടെ അനുമതിയോടെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണം വേഗത്തിൽ പൂർത്തിയാക്കും. വിഐപിയുടെ കാര്യത്തിലടക്കം അന്വേഷണം തുടരുകയാണ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ വിശദമായി അന്വേഷിക്കുമെന്നും എഡിജിപി പറഞ്ഞു. ദിലീപിനെ അറസ്റ്റ് ചെയ്യുമോയെന്ന ചോദ്യത്തിന് ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലും എറണാകുളം വൈഎംസിഎ ജംഗ്ഷനിലുള്ള അദ്ദേഹത്തിന്റെ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ കമ്പനിയിലും സഹോദ രന് അനൂപിന്റെ പറവൂര്‍ കവലയിലെ വസതിയിലുമാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. ക്രൈംബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞ് മൂന്നിടത്തും ഒരേ സമയത്തായിരുന്നു റെയ്ഡ്.
ഏഴു മണിക്കൂറോളം റെയ്ഡ് നീണ്ടു. ദിലീപിന്റെ മൊബൈല്‍ ഫോണടക്കം നാല് ഫോണുകള്‍, രണ്ട് ഐപാഡ്, രണ്ട് പെന്‍ഡ്രൈവ്, ഒരു ഹാര്‍ഡ് ഡിസ്ക് എ ന്നിവ പിടിച്ചെടുത്തു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോസ്ഥരെ അപായപ്പെടുത്താന്‍ പ്രതിയായ ദിലീപ് ഗൂഢാലോചന നടത്തിയെന്ന് സംവിധായ കന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.