ആലുവ: വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അശോകപുരം മനക്കപ്പടി മുരിയാടന്‍ വീട്ടില്‍ ജെയ്സണ്‍ ജോര്‍ജിന്‍റെ മകന്‍ ഐസക്ക് (17) ആണ് മരിച്ചത്.ജീവാസ് സ്കൂളിൽ പ്ളസ് ടു വിദ്യാർത്ഥിയാണ്.
തിങ്കളാഴ്ച്ച രാത്രിവീട്ടിൽവൈകിയെത്തിയതിനെ തുടർന്ന് മാതാപിതാക്കൾവഴക്ക്പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടിലെ മുറിയില്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കൾ ആലുവ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടയിലാണ് പുളിഞ്ചോട് ഭാഗത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്..
കൊവിഡ് പരിശോധന ഫലം പോസറ്റീവ് ആയതിതാനാൽ കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച രാവിലെ 11ന് വീട്ടിലെത്തിക്കും. തുടർന്ന് കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം അശോകപുരം സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
മാതാവ്: റെയ് മോൾ. സഹോദരിമാർ: അനുപമ, ഐറിൻ, ആൾഡ്രിൻ.