കോഴിക്കോട്: സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ടറേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷം. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു.
പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. അതേസമയം, യാതോരു പ്രകോപനവും കൂടാതെയാണ് പോലീസ് ഗ്രനേഡ് പ്രയോഗിച്ചതെന്ന് യൂത്ത് ലീഗ് നേതാക്കൾ പറഞ്ഞു.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം രാജിവച്ച് പുറത്തുപോകണമെന്നും ആവശ്യപ്പെട്ട് യൂത്ത് ലീഗ് ഇന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ മാർച്ച് നടത്തുന്നുണ്ട്.