കുടുംബ കലഹം: ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തി യുവാവ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

0
12
പൊലീസില്‍ കീഴടങ്ങിയ മാണിക്കന്‍

ചിറ്റൂര്‍: കുടുംബ പ്രശ്നങ്ങളെത്തുടര്‍ന്ന് യുവാവ് ഭാര്യയെയും രണ്ടു മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കൊല്ലങ്കോട് വട്ടേക്കാട് സ്വദേശിനി കുമാരി (35), മനോജ് (15), മേഘ(12) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകം നടത്തിയ ചിറ്റൂര്‍ കരിഞ്ഞാലിപ്പള്ളം സ്വദേശി മാണിക്യന്‍ (45) ആണ് പൊലീസില്‍ കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ മാണിക്യന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് പൊലീസ് ഇവര്‍ താമസിക്കുന്ന വാടകവീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. കരിഞ്ഞാലിപ്പള്ളത്തു നിന്ന് ഒരു വര്‍ഷം മുന്‍പാണ് മാണിക്യന്റെ കുടുംബം ചിറ്റൂര്‍ ടെക്നിക്കല്‍ സ്‌ക്കൂളിനു സമീപത്തെ വാടക വീട്ടിലേയ്ക്ക് താമസം മാറിയത്. ഇവര്‍ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാവാറുണ്ടെന്ന് സമീപവാസികള്‍ പറയുന്നു. ഒന്നര വര്‍ഷം മുന്‍പ് കുമാരി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേയ്ക്ക് പോയിരുന്നു. പിന്നീട് ഒരു വര്‍ഷം മുന്‍പാണ് ഇരുവരും യോജിപ്പിലെത്തി ടെക്നിക്കല്‍ ഹൈസ്‌ക്കൂളിന് സമീപത്തെ വാടക വീട്ടില്‍ താമസമാരംഭിച്ചത്. അതിനു ശേഷവും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവാറുണ്ടായിരുന്നു.
വീടുകളില്‍ വസ്ത്രം അലക്കി തേച്ചുകൊടുക്കുന്ന ജോലിയാണ് ഇവര്‍ ചെയ്തുവന്നിരുന്നത്. കൊല്ലപ്പെട്ട കുമാരി സമീപ വീടുകളില്‍ വീട്ടുജോലിയ്ക്കും പോവുന്നുണ്ടായിരുന്നു.
ഒറ്റ മുറിയും അടുക്കളയും മാത്രമുള്ള വാടക വീട്ടില്‍ കുട്ടികള്‍ രണ്ടു പേരെയും കിടപ്പുമുറിയിലെ കട്ടിലിലും ഭാര്യയെ കട്ടിലിനു താഴെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറ്റൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി. എസ്.പി.ദേബേഷ് കുമാര്‍ ബഹ്റ, ഡിവൈഎസ്പി വിജയകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. ചിറ്റൂര്‍ സി ഐ വി.ഹംസയ്ക്കാണ് അന്വേഷണച്ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here