വീട്ടമ്മയെ കെട്ടിയിട്ട് മോഷണശ്രമം; തടയാന്‍ ശ്രമിച്ചപ്പോള്‍ തലയടിച്ചുപൊട്ടിച്ചു

0
10
ആനിഫിലിപ്പിന്റെ വീട്ടില്‍ രക്തം തളംകെട്ടികിടക്കുന്നു

അഞ്ചല്‍: ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ കെട്ടിയിട്ട മോഷണശ്രമം, തടയാന്‍ ശ്രമിച്ചതിന് വീട്ടമ്മയുടെ തലയടിച്ചുപൊട്ടിച്ചു. വീട്ടമ്മ ഗുരുതരപരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലാണ്. അഞ്ചല്‍ ഏരൂര്‍ കേല്‍കുളങ്ങര വീട്ടില്‍ 62 വയസ്സുള്ള ആനി ഫിലിപ്പാണ് മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായത്.
കഴിഞ്ഞദിവസം രാത്രി ഒരുമണിയോടെ അടുക്കളഭാഗത്തെ ജനലും ഓടും ഇളക്കി മോഷ്ടാക്കള്‍ വീട്ടിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു. വീടിന്റെ ഹാളില്‍ ഉറങ്ങുകയായിരുന്ന വീട്ടമ്മ ശബ്ദം കേട്ട് ഉണര്‍ന്നപ്പോഴത്തേക്കും മോഷ്ടാക്കള്‍ വീട്ടമ്മയെ കടന്നുപിടിച്ചു വാ മൂടി കെട്ടി കൈകാലുകള്‍ ബന്ധിക്കാന്‍ ശ്രമം നടത്തി. എന്നാല്‍ ചെറുത്തുനിന്ന വീട്ടമ്മയെ മോഷ്ടാക്കള്‍ കൈവശമുണ്ടായിരുന്ന ആയുധമുപയോഗിച്ച് തലയടിച്ചുപൊട്ടിക്കുകയായിരുന്നു .
ആക്രമണത്തിനുശേഷം മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് ഇരയായ വീട്ടമ്മ ഫോണില്‍ കൂടി വിവരമറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ എത്തി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
വീട്ടമ്മയുടെ നില അതീവ ഗുരുതരമായി തീവ്ര പരിചരണം വിഭാഗത്തില്‍ തുടരുന്നു. വീട്ടിനുള്ളില്‍ രക്തം തളം കെട്ടി നില്‍ക്കുകയാണ്. വിരലടയാള വിദഗ്ധരും, സയന്റിഫിക് വിഭാഗവും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ആക്രമണം നടത്തി മോഷണം നടത്തുന്ന സംഘത്തിലെ കണ്ണികള്‍ ആയിരിക്കും എന്നാണ് പ്രാഥമിക നിഗമനം.
ജയില്‍ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചും സമീപ പ്രദേശത്തെ സിസിടിവികള്‍ പരിശോധിച്ചും അന്വേഷണം വ്യാപിപ്പിച്ചതായി ഏരൂര്‍ എസ്‌ഐ സുധീഷ് കുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here