തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ നാലു വര്‍ഷം കൊണ്ട് 567 കുരുന്നുകളെയാണ് അമ്മമാര്‍ ഉപേക്ഷിച്ചത്. സാമ്പത്തിക ഞെരുക്കം ഉള്‍പ്പടെ വളര്‍ത്താനാവാത്ത സാഹചര്യം മൂലം ഉപേക്ഷിക്കപ്പെട്ട കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ ശിശുക്ഷേമ സമിതിക്ക് 380 കുഞ്ഞുങ്ങളെയാണ് കൈമാറിയത്. ഇവരില്‍ ദമ്പതികള്‍ ഒരുമിച്ചും ഒറ്റയ്ക്കും കൈമാറിയവരും വിവാഹിതരല്ലാത്ത അമ്മമാര്‍ പേരും വിലാസവും അറിയിച്ച് കൈമാറിയവരുമുണ്ട്.
എന്നാല്‍ ഇവരില്‍ 110 കുഞ്ഞുങ്ങളെ പേരും വിലാസവും വെളിപ്പെടുത്താതെയാണ് അമ്മമാര്‍ കൈമാറിയതെന്നാണ് വിവരം. മാത്രമല്ല 77ഓളം കുഞ്ഞുങ്ങളെ അമ്മത്തൊട്ടിലില്‍ നിന്നു ലഭിക്കുകുകയും ചെയ്തു. ഇങ്ങനെ ലഭിച്ച കുഞ്ഞുങ്ങളില്‍ 187ല്‍ 95 ആണ്‍കുഞ്ഞുങ്ങളും 92 പെണ്‍കുഞ്ഞുങ്ങളുമാണുള്ളത്. 2017ല്‍ 28 കുട്ടികളെയും 2018ല്‍ 18 കുട്ടികളെയുമാണു അമ്മത്തൊട്ടില്‍ വഴി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
നാലു വര്‍ഷമായി ഉപേക്ഷിക്കപ്പെട്ട 567 കുഞ്ഞുങ്ങളില്‍ 554 പേരെ ദമ്പതികളും 13 പേരെ ഒറ്റയ്ക്കു കഴിയുന്ന സ്ത്രീകളും ദത്തെടുത്തു. 2017ലെ ദത്തെടുക്കല്‍ നിയന്ത്രണച്ചട്ടമനുസരിച്ച് ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകള്‍ക്കു ദത്തെടുക്കാം. ഏകരക്ഷിതാവായി എത്തുന്ന പുരുഷന്മാര്‍ക്ക് ആണ്‍കുട്ടികളെ മാത്രമേ ദത്തെടുക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ.
1250 ദമ്പതികളാണ് ദത്തെടുക്കാന്‍ അപേക്ഷ നല്‍കി സംസ്ഥാനത്ത് കാത്തിരിക്കുന്നത്. 45 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 4 വയസ്സു വരെയുള്ള കുഞ്ഞുങ്ങളെ ദത്തെടുക്കാം. 45 50 പ്രായക്കാര്‍ക്ക് 48 വയസ്സുള്ള കുഞ്ഞുങ്ങളെയും 50-55 പ്രായക്കാര്‍ക്ക് 8-18 വയസ്സുള്ള കുട്ടികളെയുമാണു ദത്തെടുക്കാനാകുക.