യുവാവ് കിണറ്റില്‍ മരിച്ചനിലയില്‍: പൊലീസ് അന്വേഷണം തുടങ്ങി; നിരവധിപേരെ ചോദ്യം ചെയ്തു

0
3

മട്ടന്നൂര്‍ (കണ്ണൂര്‍): മട്ടന്നൂര്‍ കുഴിക്കലില്‍ യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മട്ടന്നൂര്‍ സിഐ ജോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ആരംഭിച്ചത്. കുഴിക്കല്‍ ശില്പ നിവാസില്‍ പദ്മനാഭന്‍ പദ്മിനി ദമ്പതികളുടെ മകന്‍ ശ്യാംകുമാറി (26) നെ കഴിഞ്ഞ ബുധരനാഴ്ച രാവിലെയാണ് വലിയവീട്ടില്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തുള്ള ആള്‍താമസമില്ലാത്ത വീടിനു സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ക്ഷേത്രത്തില്‍ നിന്ന് 300 മീറ്റര്‍ അകലെയുള്ള വീട്ടുകിണറ്റിലാണ് ശ്യാംകുമാര്‍ വീണതെന്നും വീഴാനുണ്ടായ സാഹചര്യം മനസിലായില്ലെന്നും കാണിച്ചാണ് ശ്യാംകുമാറിന്റെ സഹോദരീഭര്‍ത്താവ് ബ്ലാത്തൂരിലെ സി.സന്തോഷ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. മൃതദേഹം കിണറ്റില്‍ കാണപ്പെട്ടതിന്റെ തലേദിവസം കുഴിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവസ്ഥലത്ത് ശ്യാംകുമാറിനെ സുഹൃത്തുക്കള്‍ക്കൊപ്പം കണ്ടിരുന്നതായും ക്ഷേത്രത്തിലെത്തിയ പോലീസുകാരെ കണ്ട് ശ്യാംകുമാറും സുഹൃത്തുകളും ഓടുമ്പോഴാണ് കിണറ്റില്‍ വീണു മരിച്ചതെന്നുമാണ് നാട്ടിലെ പ്രചാരണം. എന്നാല്‍, പോലീസിനെ കണ്ട് ഓടിയതിനു ശേഷവും ശ്യാംകുമാറിനെ കണ്ടിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ശ്യാംകുമാര്‍ മരിച്ചു കിടന്ന കിണറിനോട് ചേര്‍ന്നു ശ്യാംകുമാറിന്റെ സുഹൃത്തിന്റെ ഒരു ജോഡി ചെരുപ്പ് കണ്ടെത്തിയിരുന്നതായും പോലീസ് വരുന്നതിനു മുമ്പ് ചെരുപ്പ് ഇവിടെ നിന്ന് നീക്കം ചെയ്തതായും ബന്ധുവിന്റെ പരാതിയിലുണ്ട്. മരണത്തില്‍ അന്വേഷണം നടത്തി സംഭവത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് പരാതിയിലെ ആവശ്യം. അന്വേഷണം വേണ്ട വിധത്തില്‍ നടന്നില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here