കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ ഉപയോഗിച്ച പിപിഇ കിറ്റുകൾ വലിച്ചെറിഞ്ഞ നിലയിൽ. കാന്റീൻ പരിസരത്തു നിന്നുമാണ് പിപിഇ കിറ്റുകൾ കണ്ടെത്തിയത്. ആംബുലൻസ് ഡ്രൈവർമാർ, ബസ് ജീവനക്കാർ, വിമാനയാത്രക്കാർ, വിമാനത്താവളത്തിലെ ജീവനക്കാർ എന്നിവരെല്ലാം പിപിഇ കിറ്റുകൾ ഉപയോഗിക്കുന്നവരാണ്.
ഉപയോഗശേഷം കൃത്യമായ രീതിയിൽ സംസ്കരിക്കേണ്ട വസ്തുവാണ് പിപിഇ കിറ്റ്. ഇവിടുത്തെ ചവറ്റുകുട്ടയും മറ്റും പിപിഇ കിറ്റുകളാൽ നിറഞ്ഞിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച കരിപ്പൂർ വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതേതുടർന്ന് നിരവധി ഉദ്യോഗസ്ഥരെ ക്വാറന്റൈനിലാക്കിയിരുന്നു. അതിനിടെയാണ് വലിയ ദുരന്തം വരുത്തി വച്ചേക്കാവുന്ന പ്രവർത്തി കണ്ടെത്തിയത്.