കൊച്ചി: എറണാകുളം മാര്‍ക്കറ്റ് അടച്ചതോടെ കച്ചവടക്കാര്‍ മറൈന്‍ ഡ്രൈവില്‍ തുടങ്ങിയ സമാന്തര മാര്‍ക്കറ്റ് അടയ്ക്കുവാന്‍ എറണാകുളം കലക്ടര്‍ എസ് സുഹാസ് നിര്‍ദ്ദേശിച്ചു.
വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മാർക്കറ്റ് ഭാഗീകമായി അടച്ചത്. ഇന്നലെയാണ് സെന്റ് ഫ്രാന്‍സിസ് കത്തീഡ്രല്‍ മുതല്‍ പ്രസ് ക്ലബ് റോഡ് വരെയുള്ള മാര്‍ക്കറ്റിന്റെ ഭാഗങ്ങളാണ് അടച്ചിടാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയത്.
ഇതേതുടര്‍ന്ന് ഇന്ന് രാവിലെ മുതലാണ് വ്യാപാരികള്‍ കച്ചവടം മറൈന്‍ ഡ്രൈവിലേക്ക് മാറ്റിയത്. മാര്‍ക്കറ്റ് കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിരുന്നതിനാല്‍ വ്യാപാരികള്‍ക്ക് നഷ്ടം സംഭവിക്കാന്‍ സാധ്യതയുള്ളതിനാലാണ് ജില്ലാ ഭരണകൂടം കച്ചവടം നടത്തുന്നതിന് മറൈന്‍ഡ്രൈവില്‍ സൗകര്യമൊരുക്കിയത്.
മൊത്ത വ്യാപാരികള്‍ക്കുള്ള താത്കാലിക സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഇവിടെനിന്നും മറ്റു കടകളിലേക്കുള്ള വ്യാപാരം മാത്രമാണ് അനുവദിച്ചിരുന്നത്. നിരീക്ഷണത്തിന് ഉദ്യോഗസ്ഥരെയുംനിയോഗിച്ചിരുന്നു.
എന്നാൽഇവിടെ തിരക്ക് കൂടിയതോടെ രോഗ വ്യാപനത്തിന് ഇടയുണ്ടാകും എന്ന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മാർക്കറ്റ് പ്രവർത്തനം നിർത്താൻ കളക്ടർനിര്ദ്ദേശിച്ചത്.