കോവിഡ് രോഗിയായതിനാൽ പിടികൂടിയ എസ്ഐ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയി. ഇരുപതോളം മോഷണ കേസുകളിലെ പ്രതിയാണ് സുരേഷ്. പെരുമ്പാവൂരിലെ കടയിൽനിന്നു പണം മോഷ്ടിച്ച കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തു കോവിഡ് ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചത്.
സെപ്റ്റംബർ 23നു കറുകുറ്റിയിലെ കോവിഡ് കെയർ സെന്ററിൽനിന്നാണ് ആദ്യം ചാടിപ്പോയത്. അന്നു പോലീസിനെ ആക്രമിച്ചു കടന്നുകളഞ്ഞ സുരേഷിനെ പെരുമ്പാവൂരിലെ ഒരു വീട്ടിൽനിന്നു പിന്നീടു പിടികൂടി കറുകുറ്റിയിൽ തിരികെയെത്തിച്ചെങ്കിലും 25നു വീണ്ടും പൂട്ടുപൊളിച്ചു രക്ഷപ്പെട്ടു.
പെരുമ്പാവൂരിൽ നിന്നു തന്നെ പിന്നെയും പിടികൂടി. എറണാകുളം ഗവ. മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽനിന്നു കഴിഞ്ഞ മൂന്നിനാണ് അവസാനമായി രക്ഷപ്പെട്ടത്. തടവുകാരെ പാർപ്പിച്ചിരുന്ന സെല്ലിന്റെ മുകൾഭാഗത്തെ വിടവിലൂടെയായിരുന്നു രക്ഷപ്പെടൽ.