തിരുവനന്തപുരം: കേരള പോലീസിൽ പുതുതായി വനിതാ ഫുട്ബോൾ ടീമിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടൊപ്പം ഹോക്കി ടീമും ഷൂട്ടിംഗ് ടീമും രൂപീകരിക്കാനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

സ്പോർട്സ് ക്വാട്ടയിൽ പോലീസിൽ നിയമിതരായ ഹവിൽദാർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന കായികതാരങ്ങളെ പോലീസിലേക്ക് ആകർഷിക്കുന്നതിന് പ്രത്യേക പദ്ധതി തയാറാക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ നാലര വർഷത്തിനുള്ളിൽ വിവിധ കായിക ഇനങ്ങളിലായി 137 പേർക്കാണ് സ്പോർട്സ് ക്വാട്ടയിൽ പോലീസിൽ നിയമനം നൽകിയത്. പാസിംഗ് ഔട്ട് പൂർത്തിയാക്കിയ ബാച്ചിൽപ്പെട്ടവർ ഹരിയാനയിൽ നടന്ന ഓൾ ഇന്ത്യാ പോലീസ് അത്ലറ്റിക് മീറ്റിൽ എട്ട് സ്വർണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവും നേടിയിരുന്നു. മെഡൽ നേടിയവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here