കളമശേരി: മയക്കുമരുന്ന് ഉപയോഗം വീട്ടുകാരെ അറിയിച്ചതിന് പതിനേഴുകാരനെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ ജീവനൊടുക്കിയ നിലയിൽ. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പിൽ നിഖിൽ പോൾ (17) ആണ് തൂങ്ങി മരിച്ചത്.രാവിലെ 8.30 മണിയോടെ വീട്ടിൽ കെട്ടി തൂങ്ങിജീവനൊടുക്കാനുള്ള ശ്രമം ശ്രദ്ധയിൽപെട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.മൃതദേഹം മഞ്ഞുമ്മൽ സെൻ്റ് ജോസഫ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്.ആത്മഹത്യയാണെന്നാണ് നിഗമനം.
തിങ്കളാഴ്ച ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് ഇത്. പ്രതികളിൽ ആറുപേരും പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാതാപിതാക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു.അഖിൽ വർഗീസ് എന്ന 19 കാരനെ കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടിരുന്നു.
പോലീസ് കസ്റ്റഡിയെടുത്തവർക്ക് ക്രൂര മർദ്ധനം ഏറ്റതായും ആരോപണമുണ്ട്. മരിച്ച നിഖിൽ പോളിന് ആണ് ഇതിൽ ക്രൂരമായ മർദ്ധനമേറ്റത് – കുടുംബങ്ങൾക്ക് മേൽ വ്യാപക സമ്മർദ്ധങ്ങൾ ഉണ്ടാകുകയും, പോലീസിലെ ചിലർ തന്നെ പ്രായപൂർത്തിയാകാത്ത ഇവരുടെ പടങ്ങൾ പ്രചരിപ്പിച്ചതും, മുല മുള്ള മാനസിക സമ്മർദ്ധമാകാം ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്ന് ബന്ധുക്കൾ ആരോപിച്ചു,
കളമശേരി ഗ്ലാസ് കോളനിയിലാണ് 17 വയസുകാരനു മർദനമേറ്റത്. മര്ദിക്കുന്നതിന്റെ ഒരു മണിക്കൂറോളം നീളുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. കെട്ടിടത്തിന്റെ ടെറസിൽ കൊണ്ടുപോയി അർധനഗ്നനാക്കി ബാലനെ മർദിക്കുകയായിരുന്നു. മെറ്റലിൽ മുട്ടുകുത്തി നിർത്തിയശേഷം സുഹൃത്തുക്കൾ മാറിമാറി മുഖത്തടിക്കുന്നതും പുറത്തിടിക്കുന്നതും അടിവയറ്റിൽ ആഞ്ഞുചവിട്ടുന്നതും വീഡിയോയിൽ കാണാം. ജനനേന്ദ്രിയത്തിലും കാലുകൊണ്ടു തൊഴിച്ചു.
ഗുരുതരമായി പരിക്കേറ്റ ബാലൻ ആലുവ ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്.സംഭവത്തിൽ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.