തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിന് മുന്പില് എസ്എഫ്‌ഐ-ബിജെപി സംഘര്‍ഷം. ബിജെപിയുടെ കൊടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച് കൊടി സ്ഥാടി സ്ഥാപിക്കാനുള്ള ബിജെപി പ്രവര്‍ത്തകരുടെ ശ്രമം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘർഷത്തിന്് കാരണം
സംഘർഷത്തിൽയുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കരമന പ്രവീൺ, ജില്ലാ ഉപാദ്ധ്യക്ഷൻ അഭിജിത്ത് അരുവിക്കര മണ്ഡലം പ്രസിഡൻറ് അജി എന്നിവർക്ക് പരിക്കേറ്റു.തലയ്ക്ക് ഉൾപ്പെടെ മുറിവുകളേറ്റിട്ടുണ്ട്.
യുവമോർച്ചാ പ്രവർത്തകരെ എസ്എഫ്‌ഐ പ്രവർത്തകർ തടഞ്ഞതോടെയാണ് സംഘർഷം ആരംഭിച്ചത്. യുവമോർച്ച പ്രവർത്തകരെ വധിക്കാനായിരുന്നു എസ്എഫ്‌ഐയുടെ ശ്രമമെന്ന് നേതാക്കൾ ആരോപിച്ചു. വിവരം അറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി എസ്എഫ്‌ഐ പ്രവർത്തകരെ സംഭവ സ്ഥലത്ത് നിന്നും മാറ്റി. ബിജെപി പ്രസിഡന്റ് വി വി രാജേഷ് സംഭവ സ്ഥലം സന്ദർശിച്ചു. യുവമോർച്ചാ പ്രവർത്തകരെ ആക്രമിച്ചിട്ടും എസ്എഫ്‌ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യാൻ പോലീസ് തയ്യാറായില്ലെന്ന് ബിജെപി ആരോപിച്ചു.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്