ആലുവ; വീട്ടമ്മയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് വധശിക്ഷ . പുത്തൻവേലിക്കരയിൽ പാലാട്ടി പരേതനായ ഡേവീസിന്റെ ഭാര്യ മോളിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലാണ് അസം സ്വദേശി മുന്ന എന്നു വിളിക്കുന്ന പരിമൽ സാഹു (26) വിന് വധ ശിക്ഷ . പറവൂർ അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി മുരളീഗോപാല്‍ പണ്ടാലയാണ് ശിക്ഷ വിധിച്ചത്.

ഐപിസി സെക്‌ഷൻ 376 എ പ്രകാരമാണ് വധശിക്ഷ . 302 വകുപ്പ് അനുസരിച്ച് കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും തെളിവു നശിപ്പിച്ചതിന് 3 വർഷം തടവും പിഴയും വീട്ടിൽ അതിക്രമിച്ചു കയറിയതിന് 10,000 രൂപ പിഴയും വിധിച്ചു. പിഴത്തുക മോളിയുടെ മകന് നൽകാനാണ് ഉത്തരവ്.

2018 മാർച്ചിലാണ് സംഭവം. മോളിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്കു താമസിക്കവെയാണ് പരിമൽ സാഹു കൊല നടത്തിയത് . സംഭവം നടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതി പിടിയിലായിരുന്നു.

ആലുവ എഎസ്പി സുജിത്ത് ദാസ്, വടക്കേക്കര സിഐ എംകെ.മുരളി എന്നിവരാണ് അന്വേഷണത്തിനു നേതൃത്വം നൽകിയത് .

 

LEAVE A REPLY

Please enter your comment!
Please enter your name here