മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വസതിക്കു മുന്നിൽ സ്ഫോടകവസ്തു നിറച്ച വാഹനം കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് എൻഐഎ അ റസ്റ്റ് ചെയ്ത മുംബൈ പോലീസ് അസിസ്റ്റന്‍റ് ഇൻസ്പെക്ടർ സച്ചിൻ വാസെ ഉപയോഗിച്ച മേഴ്സിഡസ് ബെൻസ് കാർ പിടിച്ചെടുത്തു. കാറിൽനിന്നും അഞ്ച് ലക്ഷം രൂപയും നോട്ട് എണ്ണൽ യന്ത്രവും തുണികളും സ്ഫോടകവസ്തു നിറച്ച വാഹനത്തിന്‍റെ നമ്പർ പ്ലേറ്റും കണ്ടെടുത്തു.

കാറിന്‍റെ ഉടമ ആരാണെന്ന് എൻഐഎ അന്വേഷിച്ചുവരികയാണ്. നേരത്തെ സച്ചിൻ വാസെ അദ്ദേഹം താമസിച്ചിരുന്ന പാർപ്പിട സമുച്ചയത്തിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്‍റെ കമ്പ്യൂട്ടറും ലാപ് ടോപും കേന്ദ്ര അന്വേഷണ ഏജൻസി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞമാസം 25 നാണ് അംബാനിയുടെ ആഡംബരവസതിയായ ആന്‍റ്‌ലിയക്കു മുന്നിൽ 20 ജലാറ്റിൻ സ്റ്റിക്കുകളുമായി കാർ കണ്ടെത്തിയത്. വാഹനത്തിന്‍റെ ഉ ടമ മൻസുക് ഹിരനെ പിന്നീട് മരിച്ച നിലയിൽ കടൽത്തീരത്ത് കണ്ടെത്തുകയും ചെയ്തു.

സ്ഫോടകവസ്തു നിറച്ച വാഹനം സ്ഥലത്ത് എത്തിച്ചതിലും മൻസുക് ഹിരന്‍റെ മരണത്തിലും സച്ചിൻ വസെയ്ക്ക് പങ്കുണ്ടെന്നാണ് സംശയം. ഇതിന്‍റെ അടിസ്ഥാനത്തിൽ മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിനുശേഷം ശനിയാഴ്ച രാത്രി സച്ചിൻ വസെയെ എൻഐഎ സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here