തൃശൂർ : സ്വന്തം പഞ്ചായത്തിൽ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിൽ ഇനി മത്സരിക്കാനില്ലെന്ന് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അനിൽ അക്കര.
നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ ഇനി മത്സരിക്കാനില്ലെന്ന് അനിൽ അക്കര പറഞ്ഞു. എന്നാൽ ലൈഫ് മിഷൻ ആരോപണങ്ങളിൽ പിന്നോട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കുമെന്നും അനിൽ അക്കര കൂട്ടിച്ചേര്‍ത്തു. പിണറായി സർക്കാരിനെതിരെ ലൈഫ് മിഷൻ പദ്ധതി ആരോപണം ഏറെ ചർച്ചയായ വടക്കാഞ്ചേരി മണ്ഡലത്തില്‍ വന്‍ പരാജയം നേരിട്ടതിന് പിന്നാലെയാണ് അനിൽ അക്കരയുടെ പ്രതികരണം
എൽഡിഎഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പള്ളി യുഡിഎഫ് സ്ഥാനാർത്ഥി അനിൽ അക്കരയെ 13,580 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.1970-നുശേഷം 2006-ല്‍ എ.സി. മൊയ്തീനിലൂടെ സിപിഎം പിടിച്ചെടുത്ത മണ്ഡലം ഒരിക്കല്‍കൂടി സിപിഎം പിടിച്ചെടുത്തു .
തൃശൂർ ജില്ലയിൽ യുഡിഎഫിന് ഉണ്ടായിരുന്ന ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ തവണ 43 വോട്ടുകൾക്കാണ് അനിൽ അക്കര ഇവിടെ വിജയിച്ചത്.