കൊച്ചി: അഫ്ഗാൻ ജയിലിൽ കഴിയുന്ന നിമിഷ ഫാത്തിമയെതിരികെഎത്തിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹേബിയസ് കോർപ്പസ് ആയിപരിഗണിക്കാൻആവില്ലെന്ന്ഹൈക്കോടതി. സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഹർജി പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.
നിമിഷയുടെ അമ്മ ബിന്ദുവാണ് അഫ്ഗാൻ ജയിലിൽ കഴിയുന്ന മകളെയും കൊച്ചുമകളെയും തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. മകൾക്കും കൊച്ചുമകൾക്കും ഐഎസ് പ്രവർത്തനങ്ങളുമായി ഇപ്പോൾ ബന്ധമില്ല. അതിനാൽ ഇരുവരെയും തിരികെ എത്തിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്.പരാതിക്കാർക്ക് വേണമെങ്കിൽ സിംഗിൾ ബെഞ്ചിനെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. നിമിഷയുടെ അമ്മ ഹേബിയസ് കോർപ്പസ് പിൻവലിച്ചു