ഗോവയിൽ നിന്ന് ലോറിയിൽ കടത്തിയ സ്പിരിറ്റും ഗോവൻ മദ്യവും പിടികൂടി. കാസർകോട് നീലേശ്വരത്ത് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് 1800 ൽ അധികം ലിറ്റർ സ്പിരിറ്റും ഗോവൻ മദ്യവും പിടികൂടിയത്. സംഭവത്തിൽ ലോറി ഡ്രൈവർ മഞ്ചേരി സ്വദേശി സൈനുദ്ദീനെ അറസ്റ്റ് ചെയ്തു.
ഗോവയിൽ നിന്ന് തൃശൂരിലേക്ക് പെയിൻറുമായി പോവുകയായിരുന്നു ലോറി. പെയിൻറ് പാത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലാണ് സ്പിരിറ്റും മദ്യവും കണ്ടെടുത്തത്.പാലക്കാട് സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ള ലോറിയിലായിരുന്നു കടത്ത്. ഇത്തരത്തിൽ സ്പിരിറ്റ് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ്പിടികൂടിയത്.