പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ പങ്ക പ്രതികൾക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മുഹമ്മദ് ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശി ഇബ്രാഹിം മൗലവി, ഒറ്റപ്പാലം സ്വദേശി ഷംസീർ എന്നിവർക്ക് വേണ്ടിയുള്ള ലുക്ക്ഔട്ട് നോട്ടീസാണ് പുറത്തിറക്കിയിരിക്കുന്നത്. നാല് പേരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്.

കേസിൽ വെള്ളിയാഴ്ചഒരാൾ കൂടി പിടിയിലായി. കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനാണ് പിടിയിലായത്. കൊലപാതകത്തിനായി ആയുധങ്ങൾ എത്തിച്ച് നൽകിയത് ഇയാളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.. കഴിഞ്ഞ ദിവസം അറസ്റ്റിലായ കൊല്ലങ്കോട് സ്വദേശി നസീറിന്റെ സുഹൃത്താണ് പിടിയിലായ ഷാജഹാൻ. കൊലപാതകത്തിനായി വാഹനം ഒരുക്കി നൽകിയത് നസീറാണെന്ന് പോലീസ് വ്യക്തമാക്കി –

സഞ്ജിത് കൊലപാതകത്തിൽ ഇതുവരെ 12 പേരെയാണ് പ്രതി ചേർത്തിട്ടുള്ളത്. എന്നാൽ കൊലപാതകം നടന്ന് നാൽപ്പത് ദിവസം ആയിട്ടും പോലീസിന് പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല. പോലീസിന്റെ ഈ നടപടിക്കെതിരെ സഞ്ജിത്തിന്റെ വിധവ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here