തൃശൂർ: കുന്നംകുളം നഗരത്തിനടുത്തെ വീട്ടിൽ പട്ടാപ്പകൽ വൻ കവർച്ച. വീട് കുത്തിത്തുറന്ന് 80 പവൻ കവർന്നു. ശാസ്ത്രി നഗറിൽ പ്രശാന്തി ഭവനിൽ എൽഐസി ഡിവിഷണൽ ഓഫിസർ ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത്.

ഞായറാഴ്ച രാവിലെ ബന്ധുവിന്‍റെ വിവാഹച്ചടങ്ങിൽ സംബന്ധിക്കാൻ ദേവി പോയ സമയത്താണ് മോഷണം നടന്നത്. രാവിലെ പത്തിന് തളിക്കുളത്തുള്ള ബന്ധു വീട്ടിലേക്ക് പോയ ഇവർ ഉച്ചക്ക് രണ്ടിന് മടങ്ങിയെത്തിയിരുന്നു. മോഷണം നടന്നതായി കണ്ടെത്തിയതിനെ തുടർന്ന് വീട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.

ദേവി മാത്രമാണ് വീട്ടിലുള്ളത്, മുൻ പ്രഫസറായ ഭർത്താവ് ദക്ഷിണാഫ്രിക്കയിലാണ്. മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. മുകൾനിലയിലെ വാതിൽ തകർത്താണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയതെന്ന് പോലീസ് പറയുന്നു. മുകൾനിലയിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളാണു നഷ്ടപ്പെട്ടത്. അലമാരയിലെ ഉൾപ്പെടെ വീട്ടിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here