തിരുവനന്തപുരം: ശബരിമലയിൽ കതിന പൊട്ടിയുണ്ടായ അപകടത്തെ സംബന്ധിച്ച് റിപ്പോർട്ട് തേടി ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണൻ. പത്തനംതിട്ട കളക്ടറോടും ദേവസ്വം ബോർഡിനോടുമാണ് റിപ്പോർട്ട് തേടിയത്. പരിക്കേറ്റവർക്ക് മതിയായ ചികിത്സ ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി.

ശബരിമലയിൽ കതിന പൊട്ടി മൂന്ന് പേർക്കാണ് പരിക്കേറ്റത്. മാളികപ്പുറം ക്ഷേത്രത്തിനു പുറകിൽ കതിന നിറയ്ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ചെങ്ങന്നൂർ സ്വദേശികളായ ജയകുമാർ, അമൽ, രജീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ജയകുമാറിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന് പേരെയും സന്നിധാനം സർക്കാർ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here