കർണാടകയിലെ 224 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ആരംഭിച്ചു. 2,615 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. സംസ്ഥാനത്ത് പുതിയ സർക്കാരിനെ തിരഞ്ഞെടുക്കാനായുള്ള യജ്ഞത്തിൽ അഞ്ച് കോടിയിലധികം ആളുകൾ വോട്ട് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

ഭരണകക്ഷിയായ ബിജെപിയും കോൺഗ്രസും ജെഡിഎസും തമ്മിലുള്ള ത്രികോണ മത്സരമാണ് സംസ്ഥാനത്ത് നടക്കുന്നത്. ദക്ഷിണേന്ത്യൻ കോട്ട നിലനിർത്താൻ ചരിത്രം രചിക്കാനാണ് ബിജെപി ശ്രമം. അതേസമയം  കോൺഗ്രസ്  ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ ദേശീയ തലത്തിൽ ഒരു മടങ്ങി വരവിനാണ്  ഇതിലൂടെ ലക്ഷ്യമിടുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here