ആലുവ: അഞ്ച് വയസുകാരിയെ ക്രൂരമായി  കൊലപ്പെടുത്തിയ സംഭവ ത്തിൽ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. ഇന്ന് രാവിലെ പത്തോടെ കേസിലെ മൂന്ന് സാക്ഷികളെ ആലുവ സബ്ജയിലിൽ എത്തിച്ച് മുൻസിഫ് ജഡ്ജിയുടെ സാന്നിധ്യത്തിലായിരുന്നു. തിരിച്ചറിയൽ പരേഡ് നടത്തിയത്.
പ്രതിയെ തിരിച്ചറിഞ്ഞെന്ന് പ്രധാന സാക്ഷി താജുദിൻ മാധ്യമങ്ങളോട് പറഞ്ഞു. കൊലപാതകത്തിന് മുമ്പ് കുഞ്ഞുമായി പ്രതി ആലുവ മാർക്കറ്റിലെ ഒഴിഞ്ഞ ഭാഗത്തേയ്ക്ക് പോകു ന്നത് കണ്ടയാളാണ് താജുദിൻ.
സംശയം തോന്നി ചോദിച്ചപ്പോൾ തന്റെ മകളാണെന്ന് പറഞ്ഞാണ് പ്രതി കുഞ്ഞിനെ കൊണ്ടുപോയത്. ഇയാൾ കുഞ്ഞുമായി കയറിയ ബസിലെ കണ്ടക്ടർ, ഇതിലുണ്ടായിരുന്ന യാ ത്രക്കാരി എന്നിവരാണ് മറ്റ് രണ്ട് സാക്ഷികൾ.
അതേസമയം, തിരിച്ചറിയൽ പരേഡ് പൂർത്തിയായതിനാൽ പോസ്കോ കോടതിയിൽ ഇന്ന് കസ്റ്റഡി അപേക്ഷ നൽകുന്നതുൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here