കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിൽ എ.സി. മൊയ്തീൻ എംഎൽഎയ്ക്കു വീണ്ടും എൻഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ്. സെപ്റ്റം ബർ 11ന് കൊച്ചിയിലെ ഇഡി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ്.
ഇത് മൂന്നാം തവണയാണ് ഇഡി മൊയ്തീന് നോ ട്ടീസ് അയക്കുന്നത്. രണ്ട് തവണയും അദ്ദേഹം ചോദ്യം ചെയ്യലിനായി ഹാജരായില്ല. പാർട്ടി നിർ ദേശത്തെ തുടർന്നാണ് മൊയ്തീൻ ചോദ്യം ചെയ്യ ലിന് ഹാജരാകാതിരുന്നതെന്നാണ് സൂചന. പുതു പ്പള്ളി ഉപതെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് മൊയ്തീനോട് ചോദ്യം ചെയ്യലിനു ഹാജരാകേണ്ടെന്ന് പാർട്ടി നിർദേശിച്ചത്
നിലവിലെ സാഹചര്യത്തിൽ കേസിൽ മൊയ്തീ നെ പ്രതിചേർക്കാനോ അറസ്റ്റ് ചെയ്യാനോ കഴിയില്ലെന്നാണ് നിയമോപദേശം. മൊയ്തീന്റെയും ഭാര്യയുടെയും കണ്ടുകെട്ടിയ 28 ലക്ഷം രൂപയ്ക്ക് സ്രോതസുമുണ്ട്.വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾ നൽകേണ്ടതില്ലെന്ന നിലപാടിലാണ് സിപിഎം.