ആലുവ: ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസു കാരിയുടെ കുടുംബത്തെ പറ്റിച്ച് പണം തട്ടിയ സം ഭവത്തിൽ പോലീസ് കേസെടുത്തു. ആലുവ ഈസ്റ്റ് പോലീസാണ് പണം തട്ടിയ മുനീറിനെതിരേ കേസെടുത്തത്.
ഐപിസി 406(വിശ്വാസലംഘനം), ഐപിസി 420 (വഞ്ചന) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിൽ കുട്ടിയുടെ അച്ഛന്റെ മൊഴി ഇന്നലെ പോലീസ് രേഖപ്പെടുത്തിയിരുന്നു
മഹിളാ കോൺഗ്രസ് നേതാവായ ഹസീനയുടെ ഭ ർത്താവ് മുനീറിനെതിരെയാണ് പെൺകുട്ടിയുടെ കുടുംബം പരാതി ഉന്നയിച്ചത്.മുനീർ എന്നയാൾ 1,20,000 രൂപ തട്ടിയെടുത്തെന്നും പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ 70,000 രൂപ തി രിച്ച് നൽകിയെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. കുട്ടി കൊല്ലപ്പെട്ട് ദിവസങ്ങൾ മാത്രം കഴിഞ്ഞപ്പോഴാണ് സംഭവം.
എന്നാൽ സംഭവം വാർത്തയായതോടെ തട്ടിയെടുത്ത പണം കുട്ടിയുടെ പിതാവിന് ഇയാൾ തിരികെ നൽകിയിരുന്നു.
സംഭവത്തിന് പിന്നാലെ ഇന്നലെ വൈകിട്ടോടെ മഹിളാകോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ ഹസീനയെ സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനെ തുടർന്നാണ് മഹിളാകോൺഗ്രസ് നടപടി സ്വീകരിച്ചത്.