തിരൂര്‍: മുത്തൂരില്‍ റയില്‍വേ ട്രാക്കിനരികിലൂടെ നടക്കുന്നതിനിടെ ട്രെയിനിന്റെ കാറ്റേറ്റ് വീണ് അമ്മയ്ക്കും കുഞ്ഞിനും പരിക്കേറ്റ സംഭവത്തെ തുടര്‍ന്ന് ട്രാക്കിനരികിലെ പൊന്തക്കാടുകള്‍ റയില്‍വേ മാറ്റി തുടങ്ങി. വിദ്യാരംഭ ദിനത്തില്‍ തുഞ്ചന്‍ പറമ്പിലെ ചടങ്ങില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങും വഴിയാണ് കൂത്തുപറമ്പ് തലപ്പള്ളി അര്‍ജുനന്റെ ഭാര്യ ബിന്ദുവിനും കുഞ്ഞിനും പരിക്കേറ്റത്.
ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തി സമീപത്തെ വീട്ടുകാരെ അറിയിച്ച് ഇവരെ ആശുപത്രിയിലേക്ക് വിട്ട ശേഷമാണ് ട്രയിന്‍ മുന്നോട്ടെടുത്തത്.
ട്രെയിന്‍ വരുന്നത് കണ്ടാലും വഴിയാത്രക്കാര്‍ക്ക് ഒഴിഞ്ഞു മാറാന്‍ പറ്റാത്ത വിധം ട്രാക്ക് പരിസരം നിറയെ ആളുയരത്തില്‍ പൊന്തക്കാടുള്ളത് ‘ടൈം റേഡിയോ ‘ ചൂണ്ടി കാണിച്ചതിനെ തുടര്‍ന്നാണ് റയില്‍വേ ജെ.സി.ബി. ഉപയോഗിച്ച് പുല്ല് നീക്കി തുടങ്ങിയത്. പരിക്കേറ്റ ബിന്ദുവും , കുഞ്ഞും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here