കേരളത്തില്‍ യുഡിഎഫ് 16, എല്‍ഡിഎഫ് 3; ബിജെപി അക്കൗണ്ട് തുറക്കും; ടൈംസ് നൗ സര്‍വേ പ്രവചനം

0
5

ന്യൂഡല്‍ഹി: കേരളത്തിലെ 20 ലോക്സഭാ മണ്ഡലങ്ങളില്‍ 16 സീറ്റുകളിലും യുഡിഎഫ് വിജയിക്കുമെന്ന് ടൈംസ് നൗ സര്‍വേ. മൂന്നിടത്ത് എല്‍ഡിഎഫ് ജയിക്കുമെന്നും ലോക്സഭാ തെരഞ്ഞടുപ്പില്‍ ആദ്യമായി ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പറയുന്നു.

ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തിരിഞ്ഞ് കൊത്തുമെന്നാണ്് സര്‍വേ പറയുന്നത്. കേരളത്തില്‍ 45 ശതമാനം വോട്ട് യുഡിഎഫ് നേടും. എല്‍ഡിഎഫ് 29.20 ശതമാനവും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ 21.70 ശതമാനവും വോട്ടും നേടും. ഹിന്ദു വോട്ട് ബാങ്ക് എല്‍ഡിഎഫിനെ കൈവിടുന്നതോടെ വോട്ട് വിഹിതം 30 ശതമാനത്തില്‍ താഴുമെന്നാണ് സര്‍വേ വിലയിരുത്തുന്നത്. ഈ മാസം ആദ്യ ആഴ്ചയില്‍ 16,000 ത്തിലേറെ വോട്ടര്‍മാരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വേ ഫലമാണ് പുറത്ത് വിട്ടിരിക്കുന്നത്.

രാജ്യത്ത് ബിജെപി നയിക്കുന്ന എന്‍ഡിഎ വീണ്ടും അധികാരത്തിലേറുമെന്നും 252 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. യുപിഎ 147 സീറ്റുകളിലും മറ്റു പാര്‍ട്ടികള്‍ 144 സീറ്റുകളിലും വിജയിക്കും.

തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യം 34 സീറ്റും എഐഎഡിഎംകെ സഖ്യം അഞ്ച് സീറ്റും നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം 52.20 ശതമാനം വോട്ടും എഐഎഡിഎംകെ- ബിജെപി സഖ്യം 37.20 ശതമാനം വോട്ടും നേടും.

ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധിയുടെ സജീവരാഷ്ട്രീയപ്രവേശം കാര്യമായ ചലനമുണ്ടാക്കില്ലെന്നും എസ്പി- ബിഎസ്പി സഖ്യം 51 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here