കോണ്‍ഗ്രസ് ചതിച്ചെന്ന് പി.സി ജോര്‍ജ്; പത്തനംതിട്ടയില്‍ മത്സരിക്കും

0
1

കോട്ടയം: പത്തനംതിട്ടയില്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച പി.സി ജോര്‍ജ് വീണ്ടും നിലപാട് മാറ്റി. കോണ്‍ഗ്രസ് ചതിച്ചുവെന്ന് ആരോപിച്ചാണ് പി.സി ജോര്‍ജ് വീണ്ടും മത്സരിക്കാനൊരുങ്ങുന്നത്. നേരത്തെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയും പിന്നീട് പിന്‍മാറുകയും ചെയ്തിരുന്നു. യു.ഡി.എഫുമായി സഹകരിച്ചു പോകാമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പിനെ തുടര്‍ന്നാണ് പി.സി ജോര്‍ജ് മത്സരത്തില്‍ നിന്ന് പിന്‍മാറിയത്. പത്തനംതിട്ടയില്‍ സഹായിക്കുന്നവരെ മറ്റ് മണ്ഡലങ്ങളില്‍ സഹായിക്കും. ചൊവ്വാഴ്ച ചേരുന്ന പാര്‍ട്ടി യോഗത്തില്‍ തീരുമാനം പ്രഖ്യാപിക്കും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടു. എല്ലായിടത്തും യു.ഡി.എഫുമായി സഹകരിക്കാനും ധാരണയായിരുന്നു. എന്നാല്‍ താന്‍ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ പിന്നെ കോണ്‍ഗ്രസ് നേതാക്കളെ കണ്ടില്ലെന്നും അവര്‍ ചതിച്ചുവെന്നും പി.സി ജോര്‍ജ് ആരോപിച്ചു. കോണ്‍ഗ്രസുമായി ഇനി ബന്ധമില്ല. ഇനി അവര്‍ ആവശ്യപ്പെട്ടാലും പിന്‍മാറില്ല. പത്തനംതിട്ടയില്‍ രണ്ട് ലക്ഷം വോട്ടിന് വിജയിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

ബി.ജെ.പിയെ മോശം പാര്‍ട്ടിയായി കാണുന്നില്ല. അവര്‍ പിന്തുണച്ചാല്‍ സ്വീകരിക്കുമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് കത്ത് നല്‍കിയത്. ഇപ്പോള്‍ അവര്‍ക്ക് ഇതേക്കുറിച്ച് അറിയില്ലെന്നാണ് പറയുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here