പെണ്‍കുട്ടികളെ പീഡിപ്പിച്ചയാള്‍ക്ക് ജാമ്യംലഭിച്ചതായി അഭ്യൂഹം; നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

0
2

രാജാക്കാട്: പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി ഖജനാപ്പാറ സ്വദേശി എസ്.അളകര്‍ രാജ (55) യ്ക്ക് ജാമ്യം ലഭിച്ചെന്ന അഭ്യൂഹത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഖജനാപ്പാറയില്‍ രാജകുമാരി- മുട്ടുകാട് റോഡ് ഉപരോധിച്ചു.
വൈകുന്നേരം ആറ് മണിയോടെ ആരംഭിച്ച ഉപരോധം രാത്രി എട്ടുവരെ നീണ്ടു. ശാന്തന്‍പാറ സി.ഐ. എസ്.ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി സംസാരിച്ചു. പ്രതിക്ക് ജാമ്യം ലഭിച്ചിട്ടില്ലെന്നും ഇയാള്‍ ഉള്‍പ്പെട്ട മറ്റ് കുറ്റകൃത്യങ്ങളെ കുറിച്ച് അന്വേഷിക്കുമെന്നും പ്രതിഷേധക്കാരോട് പോലീസ് പറഞ്ഞു. ഇതോടെയാണ് മുന്നൂറോളം പേര്‍ സമരം അവസാനിപ്പിച്ചത്.
അളകരാജയുടെ ജാമ്യത്തിനായി രാഷ്ട്രീയസ്വാധീനവും പണവും ചെലവാക്കാന്‍ പലരും ശ്രമിക്കുന്നതായി പ്രതിഷേധക്കാര്‍ പറയുന്നു. കേസിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിടുന്നില്ല. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരം നല്‍കാന്‍ മടിക്കുന്നു. ഇയാള്‍ക്കെതിരേ പോക്‌സോ നിയമം ചുമത്തണം. രാഷ്ട്രീയനേതാക്കള്‍ പ്രതിഷേധക്കാരെ കാണാനോ സംസാരിക്കാേനാ കൂട്ടാക്കുന്നില്ലെന്നും അവര്‍ ആരോപിക്കുന്നു.
പ്രതിഷേധക്കാരോട് ചൊവ്വാഴ്ച രാവിലെ രാജാക്കാട് പോലീസ് സ്റ്റേഷനിലെത്താന്‍ ശാന്തന്‍പാറ എസ്.ഐ. നിര്‍ദേശിച്ചിട്ടുണ്ട്.ഒമ്പതുവയസ്സുകാരിയെ മാര്‍ച്ച് നാലിന് തൊട്ടിലിന്റെ കയറില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയതോടെയാണ് അളകര്‍രാജ പെണ്‍കുട്ടികളെ പീഡിപ്പിച്ച വിവരം പുറത്തുവരുന്നത്. അയാളെ ചോദ്യം ചെയ്തപ്പോള്‍ നാല് പെണ്‍കുട്ടികളെ കൂടി പീഡിപ്പിച്ചതായി ഇയാള്‍ സമ്മതിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here