പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ; കുട്ടി കരഞ്ഞപ്പോഴുള്ള ദേഷ്യത്തിന് ചെയ്‌തെന്ന്

0
9

ആലപ്പുഴ: പട്ടണക്കാട് ഒന്നേകാല്‍ വയസുള്ള പിഞ്ചുകുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മ. കുട്ടി കരഞ്ഞപ്പോള്‍ പെട്ടെന്നുണ്ടായ ദേഷ്യത്തിനാണ് ഇങ്ങനെ ചെയ്തത്. കൊല്ലാന്‍ ഉദ്ദേശിച്ചല്ല ചെയ്തതെന്നും അബദ്ധം പറ്റിപ്പോയതാണെന്നും കേസില്‍ അറസ്റ്റിലായ അമ്മ ആതിര പൊലീസിനോട് പറഞ്ഞു. എന്നാല്‍ പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.

കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകൂ. ആതിരയ്ക്ക് മറ്റെന്തെങ്കിലും ബന്ധമുണ്ടോ കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളും പരിശോധിക്കുമെന്ന് ചേര്‍ത്തല എഎസ്പി ആര്‍.വിശ്വനാഥ് പറഞ്ഞു. കുട്ടിക്ക് രണ്ടുമാസം പ്രായമുള്ളപ്പോഴും മര്‍ദ്ദിച്ചതായി പരാതിയുണ്ടായിരുന്നു. അന്ന് പട്ടണക്കാട് പോലീസില്‍ ഭര്‍തൃമാതാവ് പരാതി നല്‍കിയിരുന്നു. പക്ഷേ അന്നത് കേസാക്കിയില്ല. വിഷയം പോലീസ് ഇരുകൂട്ടരെയും വിളിച്ച് കേസെടുക്കാതെ ഒത്തുതീര്‍പ്പാക്കി. 2018 മാര്‍ച്ച് 28-നായിരുന്നു പരാതി. സംഭവം കുടുംബവഴക്കായി കണ്ട് ഇത് പരിഹരിക്കുകയായിരുന്നു. രണ്ട് മാസം മുന്‍പ് പ്രിയയെ മണ്‍വെട്ടി കൊണ്ട് ആക്രമിച്ച കേസില്‍ ആതിര കുഞ്ഞിനൊപ്പം ഒരാഴ്ച ജയിലില്‍ കിടന്നിട്ടുണ്ട്. ഭര്‍തൃവീട്ടുകാരുമായി ആതിര നിരന്തരം വഴക്കിടുമായിരുന്നുവെന്ന് അയല്‍ക്കാരും പൊലീസിനെ അറിയിച്ചിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയ്ക്കാണ് ഷാരോണിന്റെ മകള്‍ ആദിഷ ദാരുണമായി കൊല്ലപ്പെട്ടത്. കുട്ടി അനങ്ങുന്നില്ലെന്ന് അറിയച്ചതിനെ തുടര്‍ന്ന് അയല്‍വാസികളും ആതിരയും ചേര്‍ന്നാണ് ആദിഷയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംശയം തോന്നിയ ഡോക്റ്റര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here