ആലുവ: മഹാരഥൻമാരുടെ ജീവത്യാഗത്താൽ നേടിയെടുത്തഇന്ത്യയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിൽ രണ്ടാം സ്വാതന്ത്ര്യസമരം സംഘടിപ്പിക്കുമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി .

ബെന്നി ബെഹനാൻ എം.പി നയിച്ച ജനപ്രതിനിധികളുടെജനകീയ മാർച്ചിന്റെ സമാപന സമ്മേളനം ആലുവയിൽ ഉൽ ഹാടനംചെയ്ത് സംസാരിക്കുകയായിരുന്നു. അദേഹം

 ജനങ്ങളുടെ സംഘടിത മുന്നേറ്റത്തിന് മുമ്പിൽ നരേന്ദ്രമോദിയും അമിത്ഷായും മുട്ടുമടക്കും. ഈ സമരത്തിൽ തോറ്റാൽ തകരുന്നത് . നമ്മുടെ ആത്മാവാണ്.

പൗരത്വ ഭേദഗതി നിയമം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ ഒരു തുടക്കം മാത്രമാണ്. നാളെ മറ്റ് മേഖലകളിലേക്കും കടക്കും. ഏകാധിപതിയുടെ ശബ്ദമാണ് അമിത് ഷായുടെതെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
പെരുമ്പാവൂരിൽ നിന്നും ബെന്നി ബഹനാൻ എം.പി, എം.എൽ.എമാരായ വി.പി സജീന്ദ്രൻ, അൻവർ സാദത്ത്, റോജി എം. ജോൺ, എൽദോസ് കുന്നപ്പിള്ളി എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു. സമാപനസമ്മേളനത്തിൽ അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. 

വെള്ളിയാഴ്ച്ചച്ച ഉച്ചക്ക് മുന്നിന് പെരുമ്പാവൂരിൽ നിന്നാരംഭിച്ച മാർച്ച് രാത്രി എട്ടരയോടെയാണ്്ആലുവ യിലെത്തിയത്

LEAVE A REPLY

Please enter your comment!
Please enter your name here