ഇന്ത്യക്കാരെ കൊണ്ടു വരുന്നതിനുളള എയർ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ചൈനയിലെ ഹുബേയ് പ്രവശ്യയിലുള്ള വുഹാനിലെത്തി. ഇവിടെ ശേഷിക്കുന്ന ഇന്ത്യക്കാരുമായി വിമാനം ഞായറാഴ്ച രാവിലെ ഡൽഹിയിലെത്തും.


ആദ്യ സംഘത്തെ കൊണ്ടു വരാൻ പോയ ആർഎംഎൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അഞ്ചംഗ സംഘം ഈ വിമാനത്തിലുണ്ട്. ഈ വിമാനത്തിലെത്തുന്ന വരെയും സൈന്യം പ്രത്യേക സജ്ജീകരിച്ച കരുതൽ ക്യാമ്പുകളിലേക്ക് മാറ്റും. കരുതൽ ക്യാമ്പുകളിലെ സജ്ജീകരണങ്ങൾ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത് വിലയിരുത്തിയിരുന്നു.

വുഹാനിൽ നിന്നുള്ള 324 ഇന്ത്യൻ വിദ്യാർഥികളുമായി എയർ ഇന്ത്യയുടെ ആദ്യ വിമാനം രാവിലെയാണ് ഡൽഹിയിലെത്തിയത്. 211 വിദ്യാർഥികളും 110 മുതിർന്നവരും നാല് കുട്ടികളുമാണ് ആദ്യ സംഘത്തിലുണ്ടായിരുന്നത്. 42 മലയാളികൾ ഈ സംഘത്തിലുണ്ട്. മഹാരാഷ്ട്രയിൽ നിന്ന് 56 പേരാണുള്ളത്. ഇവരെ കരസേനയും ഇൻഡോ ടിബറ്റൻ പോലീസും സജ്ജീകരിച്ച കരുതൽ ക്യാമ്പുകളിലേക്ക് മാറ്റി. തിരിച്ചെത്തിയവരിൽ 104 പേരെയാണ് തെക്ക് പടിഞ്ഞാ റൻ ഡൽഹിയിലെ ക്യാമ്പിലേക്ക് മാറ്റിയത്. മറ്റുള്ളവരെ ഹരിയാനയിലെ മനേസറിലെ ക്യാമ്പിലേക്കാണ് മാറ്റിയത്. ഈ വിമാനത്തിൽ ഇന്ത്യയിൽ തിരിച്ചെത്തിയ ആരിൽ തന്നെയും രോഗ ലക്ഷണങ്ങൾ ഉള്ളവർ ഇല്ലെന്നാണ്
വിവരം.
ആദ്യ വിമാനത്തിൽ കയറാനെത്തിയ ആറ് വിദ്യാർഥികളെ ചൈനീസ് അധികൃതർ തടഞ്ഞുവച്ചത് സങ്കടകരമായി. ഇവർക്ക് പനിയുടെ ലക്ഷണങ്ങൾ കണ്ടെത്തിയതാണ് തടയാൻ കാരണം. ശരീരത്തിൽ വലിയ ചൂടുണ്ടായിരുന്നു ഇവർക്ക്. വിദ്യാർഥികളെ കൂടുതൽ പരിശോധനകൾക്കും നിരീക്ഷണത്തിനുമായി ആശുപത്രിയിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here