സംസ്ഥാനത്തെ ബാറുകള്‍ അടച്ചിടാൻ സാധ്യത. ഇക്കാര്യം ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. അടച്ചിട്ട മുറിയില്‍ കൂട്ടംകൂടിയുള്ള മദ്യപാനം രോഗ വ്യാപനത്തിന് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ദർ അറിയിച്ചിട്ടുണ്ട്. ബാറുകള്‍ അടയ്ക്കണമെന്ന് ഐഎംഎയും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതിയിലും ഇതിനായി കേസുണ്ട്.