കൊച്ചി: വല്ലാർപാടം കണ്ടെയ്നർ റോഡിൽ അനധികൃതമായി കാർ പാർക്ക് ചെയ്തു എന്നാരോപിച്ച് 10,000 രൂപ ആവശ്യപ്പെട്ട കേസിൽ മൂന്നു സിവിൽ പോലീസുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മുളവുകാട് സ്റ്റേഷനിലെ സീനിയർ സിപിഒ കെ.കെ. ഷിബു, സിപിഒമാരായ ദിലീപ്, സതീഷ് മോഹൻ എന്നിവർക്കെതിരേയാണ് നടപടി. പറവൂർ തുരുത്തിക്കാട്ട് ടി.എസ്. സുബിൻ നൽകിയ പരാതിയിൽ പോലീസ് അഡീഷണൽ കമ്മീഷണർ കെ.പി. ഫിലിപ്പാണ് നടപടിയെടുത്തത്.
ജനുവരി ഏഴിന് രാത്രി 8.30ന് കണ്ടെയ്നർ റോഡിൽ അനധികൃതമായി കാർപാർക്ക്
ചെയ്തതിന് പിഴയായി 10,000 രൂപയാണ് ഷിബു ആവശ്യപ്പെട്ടത്. വനിതാ സുഹൃത്തുമൊത്ത് ചേരാനെല്ലൂർക്ക് പോകുന്നതിനിടെ മുളവുകാട് പൊന്നാരിമംഗലം ടോൾ പ്ലാസ കഴിഞ്ഞ് റോഡരികിൽ കാർ നിർത്തി. ഈ സമയത്താണ് ഷിബുവിന്‍റെ നേതൃത്വത്തിൽ പോലീസ് എത്തിയത്. മേൽവിലാസവും ഫോണ്‍ നന്പറും എഴുതി വാങ്ങി. മുഴുവൻ തുകയും ഇല്ലെന്നു പറഞ്ഞപ്പോൾ സുബിന്‍റെ പക്കൽനിന്ന് 3,000 രൂപ നിർബന്ധിച്ച് വാങ്ങി പറഞ്ഞു വിട്ടു. രാത്രി ഫോണിൽ വിളിച്ച് ബാക്കി 7,000 രൂപയുമായി സ്റ്റേഷനിലെത്തണമെന്നും ഷിബു ആവശ്യപ്പെട്ടു.
സംഭവദിവസം രാത്രി ജി.ഡി ചാർജായിരുന്ന ഷിബുവി കണ്ടെയ്നർ റോഡിൽ കക്കൂസ് മാലിന്യം തള്ളുന്നുവെന്ന ഫോൺ വന്നുവെന്ന് പറഞ്ഞ് പണം വാങ്ങാനായിസ്റ്റേഷനിൽനിന്ന് ഇറങ്ങി.
ഈ അറിയിപ്പ് വ്യാജമായിരുന്നുവെന്ന് എസിപി കെ. ലാൽജി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. സുബിനെയും സുഹൃത്തിനെയും ഭീഷണിപ്പെടുത്തിയാണ് പണം വാങ്ങിയതെന്നും ഇത് ഗുരുതര അച്ചടക്ക ലംഘനമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി. വാഹനം പരിശോധിച്ചത് അനധികൃതമായിട്ടാണ്. പോലീസുകാരുടെ നടപടി സേനയുടെ അന്തസിന് കളങ്കമുണ്ടാക്കുന്നതാണെന്നാണ് എസിപിയുടെ റിപ്പോർട്ട് എന്നറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here