ഭർത്താവും ഭാര്യയും മകനുമടങ്ങിയ കുടുംബം 20 ദിവസം മുമ്പാണ് മൂംബെയിൽ നിന്നും എത്തിയത്.തുടർന്ന് ഇവരെ ചെന്നിത്തലയിൽ ക്വാറന്റൈനിൽ കഴിയുകയായിരുന്നു. രണ്ടു ദിവസം മുൻപ് ഗൃഹനാഥന് ശാരീരിക അസ്വസ്തയുണ്ടായതിനെ തുടർന്ന് ഇയാളെ ആംബുലൻസിൽകായംകുളത്തെത്തിച്ച് ഡോക്ടറെ കാണിച്ച് ചികിത്സ തേടി. കഴിഞ്ഞ ദിവസം ഇവർ ഓട്ടോയിൽ വീണ്ടും ഡോക്ടറെ കാണാനെത്തി.
ഡോക്ടർ നിർദേശിച്ചതനുസരിച്ച് ഇവർ സ്കാനിംഗിനായി പോയി. പിന്നീട് ഇവർ മാർക്കറ്റിലെത്തി ഇറച്ചിയും പലചരക്കുകടയിൽ നിന്നും ഉള്ളിയും മറ്റും വാങ്ങി മടങ്ങി. വെള്ളിയാഴ്ചയാണ് ഗ്രഹനാഥനും മകനും കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി.