തൃശൂര്‍:  സി.പി.എം നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന കാര്‍ കുന്നംകുളത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍.എട്ടുപേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്നാണ് സൂചന. അതേസമയം, കൊലപാതകത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് സി.പി.എം ആരോപിച്ചു.

ഇന്നലെ രാത്രിയാണ് പുതുശേരി സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ്(26) കൊല്ലപ്പെട്ടത്.ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സനൂപ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു.ആക്രമണത്തില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു.

സുഹൃത്തിനെ വീട്ടിലേക്ക് കൊണ്ടുവിടാനാണ് ഇവര്‍ സംഭവ സ്ഥലത്തേക്ക് പോയത്. തുടര്‍ന്ന് ഇവിടെയുണ്ടായിരുന്ന ഒരു കൂട്ടം ആളുകളുമായി വാക്കേറ്റുമുണ്ടാവുകയും,ആയുധങ്ങള്‍ ഉപയോഗിച്ച്‌ആക്രമിക്കുകയുമായിരുന്നുവെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here