തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ നിർണായക വഴിത്തിരിവുണ്ടായെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ശിവശങ്കറെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കേരള സർക്കാരിന്റെയും സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും എല്ലാം അതിശക്തമായ പ്രതിരോധത്തെയും ചെറുത്ത് തോൽപ്പിച്ചാണ് ഈ അന്വേഷണത്തെ, അന്വേഷണ ഏജൻസികൾ നിർണായകമായ ഘട്ടത്തിലെത്തിച്ചത്. കൂടുതൽ ഉന്നതരിലേക്ക് അന്വേഷണം എത്തുന്നതിന്റെ തുടക്കമായിട്ടാണ് ശിവശങ്കറിന്റെ കസ്റ്റഡിയെ കാണുന്നത്.
കൂടുതൽ നാണക്കേടിലേക്ക് കാര്യങ്ങൾ നീങ്ങുന്നതിന് മുമ്പ് മുഖ്യമന്ത്രി രാജിവെച്ചൊഴിയുന്നതാണ് പാർട്ടിക്കും സർക്കാരിനും കേരളത്തിനും നല്ലത്. അന്വേഷണം ശിവശങ്കറിൽ മാത്രം ഒതുങ്ങിനിൽക്കുന്ന കാര്യമാണെന്ന് ബിജെപി കരുതുന്നില്ലെന്നും മുരളീധരൻ വ്യക്തമാക്കി