കേരളത്തില്‍ പുറത്ത് വന്ന അഴിമതികളുടെ സൂത്രധാരനും അതിന്റെ പങ്ക് പറ്റിയിട്ടുള്ളതും മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബവുമാണ്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയുള്ള മുഖ്യമന്ത്രിയായി പിണറായി വിജയന് മാറിയിരിക്കുന്നു. ഈ അനധികൃത സ്വത്ത് സമ്പാദ്യം അന്വേഷിക്കണം.
പിണറായിയും കോടിയേരിയും അവരുടെ ബന്ധുക്കളും ബിനാമികളും വന്‍രീതിയില്‍ അനധികൃത സ്വത്ത് സമ്പാദ്യം നടത്തിയിട്ടുണ്ട്. ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തള്ളികൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന സിപിഎം കേന്ദ്ര നേതൃത്വവും ഇതില്‍ ഒരു പങ്കു പറ്റിയിട്ടുണ്ടോയെന്ന് സംശയിക്കുകയാണ്. നിര്‍ജീവാവസ്ഥയില്‍ കേന്ദ്ര നേതൃത്വം ഇരിക്കുന്നത് കള്ളത്തരം മറച്ചുവെക്കാനാണ്.
യൂണിടാക് വിതരണം ചെയ്ത ഫോണില്‍ ഒന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈപ്പറ്റി. മറ്റൊന്ന് അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസര്‍ക്ക് കിട്ടിയത് തിരിച്ചുകൊടുത്തു എന്നാണ് പറയുന്നത്. തൊണ്ടിമുതല്‍ തിരിച്ചുകൊടുത്താല്‍ കള്ളം കള്ളമാകാതിരിക്കില്ല. കട്ട സാധനം തിരിച്ചുകൊടുത്താല്‍ ഹരിശ്ചന്ദ്രനായി എന്ന് പിണറായി വിജയന് കരുതേണ്ട.
5,000 രൂപയില്‍ കൂടുതല്‍ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് പാരിതോഷികമായി വാങ്ങാന്‍ പാടില്ല എന്ന പ്രാഥമികമായ അറിവുപോലും സര്‍ക്കാരിന്റെ തലപ്പത്തിരിക്കുന്നവര്‍ക്ക് ഇല്ലേ ?. ബാക്കി ഫോണ്‍ എവിടെ പോയി എന്ന് എല്ലാവര്ക്കും അറിയുന്ന കാര്യമാണ്.
വിജിലന്‍സിന് അഞ്ച് മിനിറ്റുകൊണ്ട് കണ്ടെത്താവുന്ന കാര്യം എന്താണ് കണ്ടെത്താത്തത് ?. അജ്ഞാത ഫോണ്‍ എവിടെയാണ് ?. പരിശോധന ക്ലിഫ് ഹൗസിലേക്ക് നീങ്ങേണ്ടിവരുമെന്നാണ് ഞാന്‍ മനസിലാക്കുന്നതെന്നും സുരേന്ദ്രൻ വ്യക്തമാക്കി