പാലക്കാട്: ലൈംഗികാരോപണത്തെ തുടര്‍ന്ന് സിപിഎമ്മിന്റെ ഉന്നത സ്ഥാനങ്ങളില്‍ നിന്നും തരംതാഴ്ത്തപ്പെട്ട ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശി തിരിച്ചെത്തുന്നു. പി.കെ ശശിയെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുക്കാനാണ് തീരുമാനം. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ ശശിയെ രണ്ട് വര്‍ഷം മുന്‍പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം മേയിലാണ് സിപിഎം തിരിച്ചെടുത്തത്.

2018 നവംബറിലാണ് ഡിവൈഎഫ്‌ഐ വനിതാ നേതാവിന്റെ ലൈംഗിക പീഡന പരാതിയില്‍ പികെ ശശിക്കെതിരേ പാര്‍ട്ടി നടപടിയെടുത്തത്.രണ്ടംഗ കമ്മീഷനെ വെച്ച്‌ പരാതി അന്വേഷിക്കുകയും തീവ്രത കുറഞ്ഞ വിഷയമാണെന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.എ.കെ ബാലനും പി.കെ ശ്രീമതിയുമായിരുന്നു അന്വേഷണ കമ്മീഷനിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here