കണ്ണൂർ: ധർമ്മടത്ത് മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ. മത്സരിക്കേണ്ടെന്നാണ് ജില്ലാ നേതൃത്വം പറയുന്നതെന്ന് സുധാകരൻ വ്യക്തമാക്കി. വിമുഖത കെപിസിസിയെ അറിയിച്ചു. കണ്ണൂർ ജില്ലയിലെ എല്ലാ മണ്ഡലത്തിലെ പ്രചാരണത്തിനും എത്തണം. ധർമ്മടത്ത് മത്സരിച്ചാൻ അതിന് സാധിക്കില്ലെന്നും മുന്നൊരുക്കങ്ങൾക്ക് സമയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. സുധാകരൻ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്ന് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. പിന്നാലെ തനിക്ക് കൂടിയാലോചനകൾ നടത്താൻ ഒരു മണിക്കൂർ സമയവും സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ഒടുവിലാണ് തന്റെ തീരുമാനം സുധാകരൻ അറിയിച്ചത്.
ധർമടത്ത് കഴിഞ്ഞ രണ്ടു തവണ മത്സരിച്ച മമ്പറം ദിവാകരൻ ഇത്തവണ മത്സരത്തിനില്ലെന്ന് അറിച്ചതോടെ ആരെ മത്സരിപ്പിക്കുമെന്ന അനിശ്ചിതത്വം കോൺഗ്രസിൽ ഇപ്പോഴും തുടരുകയാണ്. ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ തീരുമാനം. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും