തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസികളെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പോലീസ് പിടികൂടിയ സംഭവത്തിൽ പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നീതിനിർവഹണം നടത്താനാണ് പോലീസ് ഊരിലേക്ക് പോയതെന്നാണ് നിയമസഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.
ഊരുമൂപ്പനും മകനും അയൽവാസിയായ കുറന്താചലത്തിനെ പരിക്കേൽപ്പിച്ചു. കുറ്റകൃത്യം നടന്നെന്ന പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ക്രമസമാധാനം ഉറപ്പാക്കാനുള്ള നടപടിയാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. നീതിനിർവഹണം നടത്താനാണ് പോലീസ് ശ്രമിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പോലീസ് ഊരുമൂപ്പനെ അറസ്റ്റ് ചെയ്തതെന്നാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച എൻ.ഷംസുദ്ദീൻ ആരോപിച്ചത്. സിപിഎം നിർദേശപ്രകാരമാണ് നടപടിയുണ്ടായതെന്നും ഷംസുദ്ദീൻ കുറ്റപ്പെടുത്തി