കൊച്ചി: പമ്പയില്‍ നിന്നു സന്നിധാനത്തേക്ക് ചരക്കുമായി പോകുന്ന ട്രാക്ടറുകള്‍ തീര്‍ഥാടകര്‍ക്ക് ഭീഷണിയാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി. ദേവസ്വം ബോര്‍ഡിന്‍റെ ചീഫ് വിജിലന്‍സ് ഓഫീസര്‍, പത്തനംതിട്ട ഡിവൈഎസ്പി, സന്നിധാനത്തെയും പമ്പയിലെയും സിഐമാര്‍ എന്നിവര്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ കൊണ്ടുപോകാന്‍ രാത്രി 12 മുതല്‍ പുലര്‍ച്ചെ മൂന്നു വരെ ട്രാക്ടര്‍ ഉപയോഗിക്കാമെന്നും അടിയന്തര സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡിന്‍റെ ചരക്കു നീക്കത്തിനായി ഉച്ചയ്ക്ക് 12 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ കാനനപാതയില്‍ ട്രാക്ടര്‍ ഉപയോഗിക്കാമെന്നും ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

കാനനപാതയിലൂടെ അശ്രദ്ധമായി ട്രാക്ടറുകള്‍ ഓടിക്കുന്ന വിവരം ഭക്തന്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ച് വിഷയം സ്വമേധയാ ഹര്‍ജിയായി പരിഗണിച്ചത്.

പകല്‍ സമയങ്ങളില്‍ അടിയന്തര സാഹചര്യമുണ്ടെങ്കില്‍ ശബരിമല സ്‌പെഷല്‍ കമ്മീഷണറുടെ അനുമതിയോടെ മാത്രമേ ട്രാക്ടറുകളില്‍ സാധനങ്ങള്‍ സന്നിധാനത്തേക്ക് കൊണ്ടുപോകാവൂ. അധികൃതര്‍ ഇത് ഉറപ്പാക്കണം. തീര്‍ഥാടകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ബോര്‍ഡിന്‍റെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ട്രാക്ടറുകളില്‍ കയറ്റിക്കൊണ്ടു പോകരുത്. കാനനപാതിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here