തിരുവനന്തപുരം: കെ. സുധാകരനെതിരേ കൊലവിളി പ്രസംഗം നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസിനെതിരേ പോലീസ് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

വര്‍ഗീസിന്‍റേത് ഗുണ്ടാനേതാവിന്‍റെ ഭാഷ്യം. ഭീഷണിക്ക് മുന്നിൽ കോൺഗ്രസ് മുട്ടുമടക്കില്ല. സുധാകരന്‍റെ ദേഹത്ത് ഒരു തരി മണ്ണുവീഴാൻ സമ്മതിക്കില്ലെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

സി.വി. വർഗീസ് കവലച്ചട്ടമ്പിയെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസും തുറന്നടിച്ചു. സുധാകരന്‍റെ രോമത്തിന്‍റെ വിലപോലും വര്‍ഗീസിനില്ലെന്നും ഡീൻ പറഞ്ഞു.

കണ്ണൂരിലെ അക്രമ രാഷ്ട്രീയം ഇടുക്കിയിലേക്ക് കൊണ്ടുവരാനാണ് സിപിഎം ശ്രമിക്കുന്നതെന്നും തിരിച്ചടിക്കാൻ കോൺഗ്രസിന് കരുത്തുണ്ടെന്നും ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി.പി. മാത്യുവും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here